രണ്ടു മത്സ്യത്തൊഴിലാളികളെ വെടി വച്ച് കൊന്ന രണ്ട് ഇറ്റാലിയൻ നാവികർക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ചുള്ള രാഷ്ട്രീയക്കാരുടെ പല പ്രതികരണങ്ങളും കണ്ടു.
എന്റെ അറിവുകേടു കൊണ്ടാകാം എനിക്കതിൽ ഇത്തിരി സംശയങ്ങളുണ്ട്!
അതിലൊന്ന്, അവർ എന്തു തെറ്റാണ് ചെയ്തതെന്നാണ്. അവർ രണ്ടു പേരും കപ്പലിലെ security guards ആണ്. ആ കപ്പലിനെ ഭീകരന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നുമൊക്കെ സംരക്ഷിക്കേണ്ടവർ. അതിനാണവർക്ക് ആയുധങ്ങളും നൽകിയിരിക്കുന്നത്.
സൊമാലിയയിൽ നിന്നും മറ്റുമൊക്കെ നമ്മൾ കേട്ടിട്ടുള്ളതു പോലെ കൊള്ളക്കാർ മത്സ്യത്തൊഴിലാളികളുടെ വേഷത്തിലും കപ്പലിനടുത്തേക്കെത്താം. അത് അന്താരാഷ്ട്ര കപ്പൽച്ചാലിലാണെങ്കിൽ തീർച്ചയായും ആരായാലും അവരെ ഇല്ലായ്മ ചെയ്യും.
പോകുന്ന വഴി കപ്പൽ ചാലാണോ അല്ലയോ എന്നതും, ഓരോ സ്ഥലത്തിന്റെ പ്രത്യേകതയും ഈ സുരക്ഷാ ഭടന്മാർ അറിയുന്നതെങ്ങിനേയാണ്? അപ്പോ അവർക്ക് നിർദ്ദേശം കൊടുക്കാൻ ഉത്തരവാദിത്തപെട്ടവർ ആ കപ്പലിലുണ്ടാവണമല്ലോ, അവരേയല്ലെ വിചാരണ ചെയ്യേണ്ടത്?
കപ്പൽ അന്താരാഷ്ട്ര കപ്പൽ ചാലിലായിരുന്നുവെന്നാണ് കപ്പിത്താൻ പറഞ്ഞത്. അല്ലെന്ന് കേരള സർക്കാരും. അങ്ങനെയെങ്കിൽ തീർച്ചയായും സുരക്ഷാ ഭടന്മാർ നിരപരാധികൾ തന്നെ.
അന്താരാഷ്ട്ര കപ്പൽ ചാലിലാണ് തൊഴിലാളികൾ മത്സ്യബന്ധനം നടത്തിയതെങ്കിൽ, കുറ്റം നമ്മുടെ സർക്കാരിനോ ഉദ്ദ്യോഗസ്ഥർക്കോ തന്നെയായിരിക്കും. അവിടെ മത്സ്യബന്ധനം നടത്തുന്നതും മറികടക്കുന്നതും നിരോധിച്ചിരിക്കുന്നുവെന്നു തൊഴിലാളികൾക്കു വ്യക്തമാക്കികൊടുക്കേണ്ടതും അവരതു ചെയ്യുന്നില്ലാ എന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ കടമയല്ലേ?
ബോപാൽ ദുരന്തത്തിൽ സർക്കാർ രഹസ്യമായി കുറ്റവാളികൾക്ക് രക്ഷപെടാൻ അവസരമുണ്ടാക്കി കൊടുക്കുകയായിരുന്നു. പക്ഷെ അതുമായി ഈ കാര്യം താരതമ്യപെടുത്താനാവില്ല. ഇതു സർക്കാർ തലത്തിൽ ഉപാധികളോടെ കൊണ്ടു പോവുന്നതാണ്.
സത്യാവസ്ഥ മറച്ചു വച്ചും ഒഴിഞ്ഞു മാറിയും വ്യാഖ്യാനിച്ചും, ജനങ്ങളുടെ കൂടെയാണ് ഞങ്ങൾ, എന്നു വരുത്തി തീർക്കുവാനാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഇതു മറ്റു സംസ്ഥാനങ്ങൾ പോലെയല്ലെന്നും കേരളമാണെന്നും ഇവർ മറന്നു പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
എന്റെ അറിവുകേടു കൊണ്ടാകാം എനിക്കതിൽ ഇത്തിരി സംശയങ്ങളുണ്ട്!
അതിലൊന്ന്, അവർ എന്തു തെറ്റാണ് ചെയ്തതെന്നാണ്. അവർ രണ്ടു പേരും കപ്പലിലെ security guards ആണ്. ആ കപ്പലിനെ ഭീകരന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നുമൊക്കെ സംരക്ഷിക്കേണ്ടവർ. അതിനാണവർക്ക് ആയുധങ്ങളും നൽകിയിരിക്കുന്നത്.
സൊമാലിയയിൽ നിന്നും മറ്റുമൊക്കെ നമ്മൾ കേട്ടിട്ടുള്ളതു പോലെ കൊള്ളക്കാർ മത്സ്യത്തൊഴിലാളികളുടെ വേഷത്തിലും കപ്പലിനടുത്തേക്കെത്താം. അത് അന്താരാഷ്ട്ര കപ്പൽച്ചാലിലാണെങ്കിൽ തീർച്ചയായും ആരായാലും അവരെ ഇല്ലായ്മ ചെയ്യും.
പോകുന്ന വഴി കപ്പൽ ചാലാണോ അല്ലയോ എന്നതും, ഓരോ സ്ഥലത്തിന്റെ പ്രത്യേകതയും ഈ സുരക്ഷാ ഭടന്മാർ അറിയുന്നതെങ്ങിനേയാണ്? അപ്പോ അവർക്ക് നിർദ്ദേശം കൊടുക്കാൻ ഉത്തരവാദിത്തപെട്ടവർ ആ കപ്പലിലുണ്ടാവണമല്ലോ, അവരേയല്ലെ വിചാരണ ചെയ്യേണ്ടത്?
കപ്പൽ അന്താരാഷ്ട്ര കപ്പൽ ചാലിലായിരുന്നുവെന്നാണ് കപ്പിത്താൻ പറഞ്ഞത്. അല്ലെന്ന് കേരള സർക്കാരും. അങ്ങനെയെങ്കിൽ തീർച്ചയായും സുരക്ഷാ ഭടന്മാർ നിരപരാധികൾ തന്നെ.
അന്താരാഷ്ട്ര കപ്പൽ ചാലിലാണ് തൊഴിലാളികൾ മത്സ്യബന്ധനം നടത്തിയതെങ്കിൽ, കുറ്റം നമ്മുടെ സർക്കാരിനോ ഉദ്ദ്യോഗസ്ഥർക്കോ തന്നെയായിരിക്കും. അവിടെ മത്സ്യബന്ധനം നടത്തുന്നതും മറികടക്കുന്നതും നിരോധിച്ചിരിക്കുന്നുവെന്നു തൊഴിലാളികൾക്കു വ്യക്തമാക്കികൊടുക്കേണ്ടതും അവരതു ചെയ്യുന്നില്ലാ എന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ കടമയല്ലേ?
ബോപാൽ ദുരന്തത്തിൽ സർക്കാർ രഹസ്യമായി കുറ്റവാളികൾക്ക് രക്ഷപെടാൻ അവസരമുണ്ടാക്കി കൊടുക്കുകയായിരുന്നു. പക്ഷെ അതുമായി ഈ കാര്യം താരതമ്യപെടുത്താനാവില്ല. ഇതു സർക്കാർ തലത്തിൽ ഉപാധികളോടെ കൊണ്ടു പോവുന്നതാണ്.
സത്യാവസ്ഥ മറച്ചു വച്ചും ഒഴിഞ്ഞു മാറിയും വ്യാഖ്യാനിച്ചും, ജനങ്ങളുടെ കൂടെയാണ് ഞങ്ങൾ, എന്നു വരുത്തി തീർക്കുവാനാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഇതു മറ്റു സംസ്ഥാനങ്ങൾ പോലെയല്ലെന്നും കേരളമാണെന്നും ഇവർ മറന്നു പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.