Saturday, 17 November 2012

ജനസേവകർ കേൾക്കാൻ

സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുകയാണ്. അടുത്ത ഏപ്രിൽ വരെ നിയമനങ്ങൾ നടത്തില്ലെന്ന് പി.എസ്.സി.യും വാശിയിൽ. സർക്കാർ ഒരു പുനർചിന്തനം നടത്തില്ലെന്ന തീരുമാനമെടുത്ത സ്ഥിതിക്ക് ഉദ്യോഗാർത്ഥികളോട് അനുഭാവപൂർണ്ണം പരിഗണിക്കാവുന്ന കാര്യങ്ങൾ പരിശോധിക്കണം. ഏറ്റവും ആദ്യം ഓർക്കേണ്ടത് ഉദ്യോഗാർത്ഥികളാരും തന്നെ സർക്കാരിന്റെ ശത്രുക്കളല്ല എന്നുള്ളതാണ്.
പി.എസ്.സി.യുടെ പിടിപ്പുകേടു കൊണ്ടോ അഹങ്കാ

രം കൊണ്ടോ ഉണ്ടാവുന്ന (ഉണ്ടാക്കുന്ന) പിഴവുകൾക്ക് ഉദ്യോഗാർത്ഥികളെ ബലി നൽകുന്ന രീതി ശരിയല്ല. എത്രയോ വർഷങ്ങൾക്ക് മുൻപ് വിജ്ഞാപനം വിളിക്കുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടും സാധ്യതാ ലിസ്റ്റോ റാങ്ക് ലിസ്റ്റോ പി.എസ്.സി പ്രസിദ്ധീകരിക്കാത്തതിനാൽ എല്ലാം കഴിഞ്ഞു ജോലി കിട്ടുന്നത് 2013 ഏപ്രിലിനു ശേഷമാവും എന്നുള്ളത് ഉദ്യോഗാർത്ഥികളെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമാണ്. ഇതു നീതിയാണോ? ഒരുപാടു പേർ പ്രായം നാൽപ്പതു കഴിഞ്ഞിട്ടും പത്തു വർഷമോ അതിൽ കൂടുതലോ ആയി പി.എസ്.സി പരീക്ഷയെഴുതി ജോലിയും കാത്തിരിക്കുന്നുണ്ട്. അവർക്കെല്ലാം പങ്കാളിത്ത പെൻഷൻ എന്നു പറയുമ്പോൾ എന്തു തന്നെ കിട്ടുമെന്ന് കണക്കാക്കാവുന്നതെയുള്ളൂ.
അതു കൊണ്ട് അടുത്ത വർഷം, അതായത് 2013 ഏപ്രിൽ മുതലുള്ള പി.എസ്.സി വിജ്ഞാപനങ്ങൾക്കുള്ള തസ്തികകൾക്ക് പങ്കാളിത്ത പെൻഷൻ എന്ന് മാറ്റം വരുത്തണം.

No comments:

Post a Comment