ഒരു കുട്ടിയതാ മയിൽപ്പീലി വാങ്ങുവാൻ വേണ്ടി കടുത്ത വിലപേശലിലാണ്. അവളാണ് തുഷാര.
തുളുമ്പി നിൽക്കുന്ന വെയിലിൽ പ്രകൃതിയുടെ മടിത്തട്ടായ ചെർപ്പുളശ്ശേരിയിലാണ് ഞങ്ങളിപ്പൊ. പാലക്കാട്ടു നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് ചക്ക വാങ്ങാൻ വന്നതായിരുന്നു ഞാൻ. പശ്ചിമഘട്ടത്തിലെ സൗന്ദര്യം മുഴുവൻ ഒറ്റവരിയിൽ വിവരിക്കുക പ്രയാസം, അല്ല അസാധ്യം. എങ്കിലും അതു ഞാൻ ദൂരെ നിന്ന് കണ്ടാസ്വദിച്ചു എന്ന് എനിക്ക് പറയാം. അതിനാരുടേയും അനുവാദം (ഇപ്പോ) ആവശ്യമില്ല.
ചെർപ്പുളശ്ശേരിയിലെത്തിയപ്പോഴാകട്ടെ ചന്തയിൽ പ്രതീക്ഷിച്ചത്ര തിരക്കില്ല. പച്ചകറികളാകട്ടെ നിറയേ വിൽക്കുവാനുമുണ്ട്. വിലയിൽ സബ്സിഡിയുണ്ടാകുമെന്ന് അറിഞ്ഞിരുന്നു, അതാണ് ഞാൻ ചിറ്റൂരിൽ നിന്നും കഴുതപ്പുറത്തു കേറി വന്നത്. ജനങ്ങൾ അധികമാരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു, പൂരത്തിരക്ക്.
ഞാൻ വന്നു കേറിയപ്പോ നെൽ കൃഷിയും മണ്ണുമായിരുന്നു ആദ്യം വിൽപ്പനയ്ക്ക് വച്ചിരുന്നത്. പച്ചക്കറി വാങ്ങുവാൻ വന്ന എല്ലാവരും ശ്രദ്ധിക്കത്തക്ക രീതിയിലായിരുന്നു ചന്തയിൽ കൃഷിവിൽപ്പനയ്ക്ക് വിളിച്ചു കൂവിയിരുന്നത്. ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്, ജൈവ വള സമ്പുഷ്ടമെന്ന് വിളിച്ചു പറയുന്ന നെല്ലിലും മണ്ണിലും രാസകീടങ്ങൾ. ആ കീടങ്ങളെ മാറ്റാൻ പറ്റില്ലേയെന്ന ഈയുള്ളവന്റെ ചോദ്യത്തിന് കുടുംബശ്രീയിലെ ആണുങ്ങൾ സഹായിക്കുമെന്നാണ് ഉത്തരം കിട്ടിയത്. ഞാൻ കൃതാർത്ഥനായി!
ഈ തിരക്കിലൊന്നും പെടാതെയാണ് പത്തു വയസ്സുകാരിയായ തുഷാര വിലപേശുന്നത്. എന്നെ കണ്ട മാത്രയിൽ അവൾ പറഞ്ഞു, " ദിലീപ് മാമേ, എന്റെ കയ്യിൽ പത്തു രൂപയെ ഉള്ളൂ. ഇയാൾ പറേണത് മയിൽപ്പീലിക്ക് പതിനഞ്ചു രൂപ വേണംന്നാ. ഒന്നു കുറയ്ക്കാൻ പറയൂ മാമേ." എന്നേ 'മാമേ' എന്നു വിളിച്ചപ്പോൾ, ആ ബഹുമാനം കണ്ടപ്പോൾ, ഞാൻ മുഴുവൻ മയിൽപ്പീലിയും വാങ്ങി അവൾക്കു കൊടുത്തു. "ഇതെല്ലാം നിനക്കാ, ട്ടൊ മോളേ...."
നിറഞ്ഞ സന്തോഷത്തോടെ മനസ്സ് തുറന്ന് തുഷാര പറഞ്ഞു "ശരി ആയിക്കോട്ടെ".
തുളുമ്പി നിൽക്കുന്ന വെയിലിൽ പ്രകൃതിയുടെ മടിത്തട്ടായ ചെർപ്പുളശ്ശേരിയിലാണ് ഞങ്ങളിപ്പൊ. പാലക്കാട്ടു നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് ചക്ക വാങ്ങാൻ വന്നതായിരുന്നു ഞാൻ. പശ്ചിമഘട്ടത്തിലെ സൗന്ദര്യം മുഴുവൻ ഒറ്റവരിയിൽ വിവരിക്കുക പ്രയാസം, അല്ല അസാധ്യം. എങ്കിലും അതു ഞാൻ ദൂരെ നിന്ന് കണ്ടാസ്വദിച്ചു എന്ന് എനിക്ക് പറയാം. അതിനാരുടേയും അനുവാദം (ഇപ്പോ) ആവശ്യമില്ല.
ചെർപ്പുളശ്ശേരിയിലെത്തിയപ്പോഴാകട്ടെ ചന്തയിൽ പ്രതീക്ഷിച്ചത്ര തിരക്കില്ല. പച്ചകറികളാകട്ടെ നിറയേ വിൽക്കുവാനുമുണ്ട്. വിലയിൽ സബ്സിഡിയുണ്ടാകുമെന്ന് അറിഞ്ഞിരുന്നു, അതാണ് ഞാൻ ചിറ്റൂരിൽ നിന്നും കഴുതപ്പുറത്തു കേറി വന്നത്. ജനങ്ങൾ അധികമാരും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു, പൂരത്തിരക്ക്.
ഞാൻ വന്നു കേറിയപ്പോ നെൽ കൃഷിയും മണ്ണുമായിരുന്നു ആദ്യം വിൽപ്പനയ്ക്ക് വച്ചിരുന്നത്. പച്ചക്കറി വാങ്ങുവാൻ വന്ന എല്ലാവരും ശ്രദ്ധിക്കത്തക്ക രീതിയിലായിരുന്നു ചന്തയിൽ കൃഷിവിൽപ്പനയ്ക്ക് വിളിച്ചു കൂവിയിരുന്നത്. ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്, ജൈവ വള സമ്പുഷ്ടമെന്ന് വിളിച്ചു പറയുന്ന നെല്ലിലും മണ്ണിലും രാസകീടങ്ങൾ. ആ കീടങ്ങളെ മാറ്റാൻ പറ്റില്ലേയെന്ന ഈയുള്ളവന്റെ ചോദ്യത്തിന് കുടുംബശ്രീയിലെ ആണുങ്ങൾ സഹായിക്കുമെന്നാണ് ഉത്തരം കിട്ടിയത്. ഞാൻ കൃതാർത്ഥനായി!
ഈ തിരക്കിലൊന്നും പെടാതെയാണ് പത്തു വയസ്സുകാരിയായ തുഷാര വിലപേശുന്നത്. എന്നെ കണ്ട മാത്രയിൽ അവൾ പറഞ്ഞു, " ദിലീപ് മാമേ, എന്റെ കയ്യിൽ പത്തു രൂപയെ ഉള്ളൂ. ഇയാൾ പറേണത് മയിൽപ്പീലിക്ക് പതിനഞ്ചു രൂപ വേണംന്നാ. ഒന്നു കുറയ്ക്കാൻ പറയൂ മാമേ." എന്നേ 'മാമേ' എന്നു വിളിച്ചപ്പോൾ, ആ ബഹുമാനം കണ്ടപ്പോൾ, ഞാൻ മുഴുവൻ മയിൽപ്പീലിയും വാങ്ങി അവൾക്കു കൊടുത്തു. "ഇതെല്ലാം നിനക്കാ, ട്ടൊ മോളേ...."
നിറഞ്ഞ സന്തോഷത്തോടെ മനസ്സ് തുറന്ന് തുഷാര പറഞ്ഞു "ശരി ആയിക്കോട്ടെ".
ആരാ തുഷാര
ReplyDeleteആരാ തുഷാര
ReplyDeleteariyilla......lle....athu prasakthamalla...
ReplyDeleteaatte katha ishtapetto.....?